രൌദ്രം.

സൌമ്യയെന്നായിരുന്നു അവളുടെ പേര്. 
ലോകം പക്ഷെ അവളോട് ഒട്ടും സൌമ്യമായില്ല. 

കാമാർത്തരായ പിശാചുക്കൾ സമൂഹത്തിൽ എന്നുമുണ്ടായിരുന്നു. 
മദ്യപാനികളൂം അധർമ്മികളുമുണ്ടായിരുന്നു.
അതൊന്നും പുതിയ പ്രതിഭാസമല്ല. 

പക്ഷെ അവർക്കു ഭയക്കാൻ ധർമ്മത്തിന്റെ കാവലാളുകളുമുണ്ടായിരുന്നു സമൂഹത്തിൽ. 

സമൂഹമനസ്സാക്ഷി തന്നെയായിരുന്നു ആ കാവലാൾ. 
ദുർബ്ബലർക്കും അബലകൾക്കും അവലംബമായ പോലീ‍സ് അതുതന്നെയായിരുന്നു.  

വണ്ടിയിൽനിന്നൊരാൾ വീണെന്നുകേട്ടിട്ട് അപായച്ചങ്ങല വലിക്കാൻ ആരുമുണ്ടായില്ല. 
അത്രയ്ക്ക് നിർദ്ദയമായിപ്പോയി സമൂഹം.
അത്രയ്ക്ക് "തൻകാര്യംനോക്കി"കളായിപ്പോയി ആളുകൾ.


സമൂഹത്തിൽനിന്ന് സൌമ്യത വറ്റിപ്പോയിരിക്കുന്നു. 
രൌദ്രതയുടെ വിളയാട്ടമാണെങ്ങും.

ഉൽബുദ്ധം എന്നു പേരുകേട്ടിരുന്ന കേരളീയസമൂഹത്തിൽനിന്ന് ധാർമ്മികത പാടേ കൂടൊഴിഞ്ഞുവോ..!

ഈ പതനത്തിന്റെ ആഴമോർത്ത് നടുങ്ങാതിരിക്കാനാവില്ല.


ശിരസ്സ് കുനിഞ്ഞുപോകുന്നു. 
കദനഭാരംകൊണ്ട്, 
ആത്മനിന്ദകൊണ്ട്. 

കേഴുകെൻ പ്രിയനാടേ....
Continue Reading